ക്രൈംശ്യംഖലയില്‍ ഇടപെടാന്‍ ഊരാളുങ്കലിന് അനുമതിയില്ല; ഡിജിപി സത്യവാങ്മൂലം നല്കി
പൊലീസ് ക്രൈം ശൃഖലയില്‍ ഇടപെടാന്‍ ഊരാളുങ്കലിന് അനുമതിയില്ലെന്ന് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം .ഡിജിപിയാണ് കാര്യങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചത്. പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ തയാറാക്കാനുള്ള അനുമതി മാത്രമാണ് ഊരാളുങ്കലിന് നല്‍കിയിട്ടുള്ളതെന്നും, പൊലീസ് ക്രൈം ശൃംഖല പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേരളാ പൊലീസിന്റെ രഹസ്യ ഫയലുകള്‍ അടങ്ങിയ ഡേറ്റാ ബാങ്ക് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സുരക്ഷ വീഴ്ചയ്ക്ക് കാരണമാകുന്ന ഈ നടപടിക്ക് ഉത്തരവിട്ടത് ഡിജിപി യാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
അതേസമയം, ക്രൈം ഡേറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ഡിജിപി ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. പൊലീസ് ക്രൈം ശൃഖല പരിശോധിക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയിട്ടില്ലെന്നും പാസ്പോര്‍ട്ട് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ തയാറാക്കിയ ശേഷം പരിശോധിക്കുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിച്ച് നല്‍കുക മാത്രമാണ് ചെയ്തതെന്നുമാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.