ഇന്ത്യയിലെ ആദ്യ കൊറോണ മരണം കർണാടകയിൽ
ബെംഗളൂരു : രാജ്യത്തെ ആദ്യത്തെ കൊവിഡ് 19 മരണം കര്‍ണാടകയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചികിത്സക്കിടെ മരണപെട്ട കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ എഴുപത്തിയാറുകാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ധീഖിയുടെ മരണമാണ് കൊറോണ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം സഊദി അറേബ്യയില്‍ നിന്ന് ഉംറ നിര്‍വഹിച്ചശേഷം ഫെബ്രുവരി 29 നാണ് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത പനിയെയും മറ്റും തുടര്‍ന്ന് ആദ്യം ഇയാളെ കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ചൊവാഴ്ച രാത്രി പതിനൊന്നു മണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. കൊറോണ സംശയിച്ചതിനെ തുടർന്ന് അതീവ സുരക്ഷയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം സംസ്ക്കരിച്ചത്. മൃതദേഹം അണുവിമുക്തമാക്കിയതിന് ശേഷമാണ് ആരോഗ്യവകുപ്പ് അധികൃതർ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കൊറോണയുടെ ലക്ഷണങ്ങള്‍ ബോധ്യപെട്ടിരുന്നെങ്കിലും ബെംഗളൂരുവിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം കാത്തിരിക്കുകയായിരുന്നു അധികൃതർ. കർണാടക ആരോഗ്യ വകുപ്പിൻ്റെ ട്വിറ്റർ പേജിലൂടെയാണ് മരണ കാരണം വിവരം പുറത്തുവിട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
Hot News
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.