Follow the News Bengaluru channel on WhatsApp

കനത്ത മഴ; 16 മരണം, 3000 ഓളം പേരെ മാറ്റി പാർപ്പിച്ചു

ബെംഗളൂരു : വടക്കൻ കർണാടകയിലും തീരദേശ ജില്ലകളിലുമായി പെയ്ത കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 16 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. 34000 ഹെക്ടർ കൃഷിയിടങ്ങളിൽ മഴ കനത്ത നാശം വിതച്ചിട്ടുണ്ട്.

ദക്ഷിണ കന്നഡ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ നാലു പേരും, കുടക് ജില്ലയിൽ രണ്ട് പേരും, ധാർവാഡ്, ഹാസൻ, മൈസൂരു, ഉത്തര കന്നഡ, ഉഡുപ്പി, ഹവേരി ജില്ലകളിൽ ഓരോ പേരുമാണ് മരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 108 ദുരിതാശ്വാസ കാമ്പുകളാണ് തുറന്നത്. 85 വീടുകൾ പൂർണമായും 3080 വീടുകൾ ഭാഗികമായും നശിച്ചു.

വീടു തകർന്നവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയദുരിത പ്രദേശങ്ങളിൽ നിന്നും 3000 ഓളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും 12 ഓളം ജില്ലകൾ പ്രളയ ഭീഷണിയിലാണ്. വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ മഴക്കെടുതി പരിഗണിച്ച് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് 4000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.