കേരള ആര്‍ടിസിയുടെ ഓണം സ്‌പെഷ്യല്‍ ബസുകള്‍ ഇന്ന് മുതല്‍
ബെംഗളൂരു : കേരളത്തിലേക്കുള്ള ഓണം സ്‌പെഷ്യല്‍ ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളാണ് ഇന്ന് മുതല്‍ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സര്‍വീസ് നടത്തുന്നത്. അഞ്ചു മാസത്തിന് ശേഷമാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കേരള ആര്‍ടിസിയുടെ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മൈസൂരു റോഡിലെ സാറ്റലൈറ്റ് ബസ് ടെര്‍മിനലിലെ കൗണ്ടര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ബസിന്റെ മുന്‍വശത്തുള്ള കാബിന്‍ പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. മാസ്‌ക് ധരിച്ചതിന് ശേഷം മാത്രമേ യാത്ര അനുവദിക്കുകയുള്ളു. യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പാസ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ 14 ദിവസ നിര്‍ബന്ധിത ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം.
അതേ സമയം യാത്രാ പാസ് സംബന്ധിച്ച ആശയകുഴപ്പത്തിന് പരിഹാരമായിട്ടുണ്ട്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുയോള്‍ സെലക്ട് വെഹിക്കിള്‍/ കേരള ആര്‍ടിസി എന്നോ ഗവര്‍മെന്റ് വെഹിക്കിള്‍ എന്നോ ഉള്ള ഓപ്ഷന്‍ ഇനി മുതല്‍ തിരഞ്ഞടുക്കാം. കര്‍ണാടക ആര്‍ ടി സി യുടെ ബസുകള്‍ 26 മുതലാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കുള്ള സര്‍വീസുകള്‍ ഇന്നു മുതല്‍ ആരംഭിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.