ഒടിയന് ശേഷം വി എ ശ്രീകുമാറിന്റെ പുതിയ ചിത്രം മിഷന്‍ കൊങ്കണ്‍ ഒരുങ്ങുന്നു
ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മാപ്പിള ഖലാസിമാരുടെ ജീവിതവുമായി വി എ ശ്രീകുമാര്‍. ഒരേ സമയം ഹിന്ദിയിലും, മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലുമാണ് ചിത്രം ഒരുക്കുന്നത്. എര്‍ത്ത് ആന്റ് എയര്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. മലയാളം, തമിഴ്, തെലുഗ് ഭാഷകളിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുകയെന്ന് വി എ ശ്രീകുമാര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതികരംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം-വി എ ശ്രീകുമാര്‍ പത്രകുറിപ്പില്‍ പറഞ്ഞു.
കേരള സാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ് എന്നിവ നേടിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഫ്രാന്‍സിസ് ഇട്ടിക്കോര, മാമാ ആഫ്രിക്ക എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ ടി ഡി രാമകൃഷ്ണനാണ് രചന നിര്‍വഹിക്കുന്നത്. ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയെന്നും രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഡിസംബറില്‍ ചിത്രീകരണം തുടങ്ങുമെന്നും വി എ ശ്രീകുമാര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.