വയനാട് ഗവ.എന്‍ജിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥി സംഘടന ബെംഗളൂരു ചാപ്റ്റര്‍ കോളേജിലേക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീനുകള്‍ നല്‍കി
ബെംഗളൂരു : വയനാട് ഗവ.എന്‍ജിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥി സംഘടന ബെംഗളൂരു ചാപ്റ്റര്‍ കോളേജിലേക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീനുകള്‍ സംഭാവന നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ അനിത വി എസിനു ബെംഗളൂരു ചാപ്റ്റര്‍ ജോയിന്റ് സെക്ട്രറി സുധീപ് സാനിറ്റൈസര്‍ മെഷീനുകള്‍ കൈമാറി. പ്രൊഫ ഷബീര്‍ കെ പി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് രവീന്ദ്രന്‍ സി എ എന്നിവര്‍ പങ്കെടുത്തു.
ലോകം മുഴുവന്‍ മാരകമായ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍, ഇതിനെ തടയാന്‍ നാം സ്വീകരിക്കേണ്ട പ്രധാന കാര്യം നല്ല ശുചിത്വ ശീലങ്ങള്‍ പാലിക്കുക എന്നതാണ്. കുറഞ്ഞത് 60% ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതാണ് വൈറസ് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മുന്‍കരുതല്‍ മാര്‍ഗ്ഗം. ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ മെഷീനുകള്‍ നിര്‍മ്മിച്ചത് കോളേജിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്. അവരുടെ സംരംഭത്തിനു പിന്തുണ നല്‍കുകയായിരുന്നു വയനാട് ഗവ.എന്‍ജിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥി സംഘടന. രണ്ട് സാനിറ്റൈസര്‍ മെഷീനുകളാണ് ബെംഗളൂരു ചാപ്റ്റര്‍ കോളേജിലേക്ക് സംഭാവന നല്‍കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.