കോവിഡ് തടസ്സമില്ലാതെ യാത്ര ചെയ്യാൻ അയാട്ടയുടെ ‘ഡിജിറ്റൽ പാസ്പോർട്ട്’ വരുന്നു; വാക്സിനേഷൻ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്താം
ബെംഗളൂരു: കോവിഡ് പ്രതിസന്ധി തളർത്തിയ വ്യോമയാന മേഖലക്ക് പുനരുജ്ജീവനം നൽകാൻ വിമാനക്കമ്പനികളുടെ ആഗോള കൂട്ടായ്മയായ ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ(അയാട്ട) ഡിജിറ്റൽ ട്രാവൽ പാസ് അഥവാ ഡിജിറ്റൽ പാസ്പോർട്ട് സംവിധാനം നടപ്പാക്കുന്നു. കോവിഡ് പരിശോധന നടത്തിയതിന്‍റെയും വാക്സിൻ സ്വീകരിച്ചതിന്‍റെയുമെല്ലാം വിവരങ്ങൾ ചേർത്ത് യാത്രക്കാർക്ക് ഡിജിറ്റൽ പാസ്പോർട്ട് ഉണ്ടാക്കാനാകുന്ന പ്രത്യേക ആപ്ലിക്കേഷനാണ് ഇത്. പുതിയ സംവിധാനം വരുന്ന ആഴ്ചകളിൽ ഗൾഫ് മേഖലയിൽ നടപ്പിലാക്കും.
യാത്ര ചെയ്യുന്ന വിമാനക്കമ്പനികളുമായും എമിഗ്രേഷൻ അധികൃതരുമായും ഡിജിറ്റൽ ട്രാവൽ പാസിലെ വിവരങ്ങൾ മുൻകൂട്ടി പങ്കുവെക്കാൻ യാത്രക്കാരന് സാധിക്കും. ഗൾഫിൽ ഓരോ രാജ്യത്തും വ്യത്യസ്ത വാക്സിനുകളാണ് നൽകുന്നത്. ഡിജിറ്റൽ പാസ്പോർട്ടിലൂടെ ഇക്കാര്യത്തിൽ ഏകീകൃത രൂപമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതോടെ ഡിജിറ്റൽ പാസ്പോർട്ടുള്ളവർക്ക് ഗൾഫിലെ രാജ്യങ്ങളിലേക്കും തിരിച്ചും ക്വാറൻറീൻ ഇളവുകളോടെയും മറ്റും യാത്ര നടത്താനാകും. ഖത്തർ എയർവേസ്, എമിറേറ്റ്സ്, ഇതിഹാദ്, സിംഗപ്പൂർ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ കഴിഞ്ഞ ജനുവരിയിൽ ഡിജിറ്റൽ പാസ്പോർട്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു. ഡിജിറ്റൽ പാസ്പോർട്ട് വ്യാപകമാകുന്നതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് പല വാക്സിനുകൾക്കും അംഗീകാരം നൽകാൻ രാജ്യങ്ങൾക്ക് കഴിയും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.