അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച്; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായി
ബെംഗളൂരു: ബെംഗളൂരുവില്‍ അനധികൃത ടെലിഫോണ്‍ എക്‌സ്ചേഞ്ച് നടത്തിവന്ന രണ്ട് മലയാളികളുള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെക്കൂടി ബെംഗളൂരു പോലീസിന്റെ തീവ്രവാദ വിരുദ്ധസെല്‍ പിടികൂടി. മലപ്പുറം സ്വദേശികളായ. മുഹമ്മദ് ബഷീര്‍ (51), അനീസ് അത്തിമണ്ണീല്‍ (30), തൂത്തുക്കുടി സ്വദേശികളായ ശാന്തന്‍ കുമാര്‍ (29), സുരേഷ് തങ്കവേലു (32), ജയ് ഗണേഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
ഒരേസമയം 3,000 സിമ്മുകള്‍ ഇടാവുന്ന 109 സിം ബോക്‌സുകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തു. മിലിറ്ററി ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് പിടികൂടിയത്. വിദേശത്തു നിന്നുള്ള ഫോണ്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി നല്‍കുന്നതിനാണ് ഇവര്‍ അനധികൃതമായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചത്.
കേസില്‍ കഴിഞ്ഞ ആഴ്ച പിടിയിലായ മുഖ്യ പ്രതി മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിലിന്റേയും തിരിപ്പൂര്‍ സ്വദേശി വി. ഗൗതമിന്റേയും സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭട്കല്‍ സ്വദേശിയായ നിസാറും കേസില്‍ പിടിയിലായിരുന്നു. രാജ്യസുരക്ഷക്ക് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.