സംസ്ഥാനത്ത് രണ്ടാംഘട്ട ലോക് ഡൗണ്‍ ഇളവുകള്‍ പരിഗണയില്‍
ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാം ഘട്ട ലോക് ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പരിഗണനയില്‍. ഇതു സംബന്ധിച്ചുള്ള തീരുമാനം ആരോഗ്യ വിദഗ്ധന്‍മാരുമായും കാബിനറ്റ് മന്ത്രിമാരുമായും ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് വ്യാപന തോത് വിലയിരുത്തിയതിന് ശേഷമായിരിക്കും എന്തെല്ലാം ഇളവുകള്‍ നല്‍കാം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് സാങ്കേതിക സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക. കോവിഡ് വ്യാപനം കുറക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിലായാല്‍ പൂര്‍ണ അണ്‍ലോക്കിനെ കുറിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ബെംഗളൂരു അടക്കമുള്ള 19 ജില്ലകളിലാണ് ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു 11 ജില്ലകളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 21 വരെ തുടരും.
അതേ സമയം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നത് ആശ്വാസം നല്‍കുന്നുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 5041 കോവിഡ് കേസുകളാണ്. പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 3.08 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണവും രണ്ടു ലക്ഷത്തില്‍ താഴെ എത്തി. പ്രതിദിന മരണ നിരക്കിലും കുറവ് വന്നിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.