ഫോൺ കോളുകള്‍ ചോർത്തുന്നു എന്ന ആരോപണവുമായി എംഎൽഎ അരവിന്ദ് ബെല്ലാഡ്
ബെംഗളൂരു: തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു എന്ന ആരോപണവുമായി കര്‍ണാടക ബി.ജെ.പി എം.എല്‍.എ അരവിന്ദ് ബെല്ലാഡ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാന അഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി എന്നിവര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് എന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന മിസ്ഡ് കോളിലേക്ക് ഞാന്‍ തിരിച്ചുവിളിച്ചരുന്നു. യുവരാജ് സ്വാമി എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് സംസാരിച്ചത്. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ തര്‍ക്കങ്ങളെ കുറിച്ചും അതില്‍ എന്റെ പങ്കിനെ കുറിച്ച് കേട്ടതായും അയാള്‍ പറഞ്ഞു. ഇയാള്‍ ആരാണെന്ന് അറിയാത്തതിനാല്‍ ഞാന്‍ സംസാരം അവസാനിപ്പിക്കുകയും ഫോണ്‍ കോള്‍ കട്ടു ചെയ്യുകയുമായിരുന്നു.
മൂന്ന് നാല് ദിവസത്തിന് ശേഷം ഇയാളുടെ ഫോണ്‍ കോളുകള്‍ വീണ്ടും വന്നു. അകാരണമായി തന്നെ ജയിലില്‍ അടച്ചെന്നും ഇപ്പോള്‍ ആശുപത്രിയിലാണെന്നും അയാള്‍ അറിയിച്ചു. ഇയാളുടെ ഫോണ്‍ വിളി ഗൂഢാലോചനയുടെ ഭാഗമാണെന്ന് താന്‍ സംശയിക്കുന്നതായും അരവിന്ദ് ബെല്ലാഡ് പറഞ്ഞു.
തന്റെ പിതാവ് ചന്ദ്രകാന്ത് ബെല്ലാഡ് അഞ്ച് തവണ എം.എല്‍.എ ആയ വ്യക്തിയാണ്. ഇതുവരെ ഒരു ആരോപണവും അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിട്ടില്ല. ഞാനും അദ്ദേഹത്തിന്റെ പാത തന്നെയാണ് പിന്തുടരുന്നത്. ഇതുവരെ എന്നില്‍ പിഴവുകള്‍ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ തനിക്കെതിരെ ചില ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി ചിലര്‍ നിരീക്ഷിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
അതേ സമയം അരവിന്ദ് ബെല്ലാഡിന്റെ ആരോപണങ്ങള്‍ തരംതാഴ്ന്ന പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും എം.എല്‍.എയുമായ രേണുകാചാര്യ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. രവികുമാറും അരവിന്ദ് ബെല്ലാഡിന്റെ ആരോപണങ്ങളെ തള്ളി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മൂന്ന് ദിവസ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങിന് മുമ്പാകെ ഈ വിഷയം അരവിന്ദ് ബെല്ലാഡ് അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യമുന്നയിച്ച സംസ്ഥാന ബിജെപി എംഎല്‍എല്‍മാരില്‍ പ്രമുഖനാണ് അരവിന്ദ് ബെല്ലാഡ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.