ബെംഗളൂരു ഈസ്റ്റിലെ കലാപം; അന്തിമ കുറ്റപത്രം സമര്‍പ്പിച്ചില്ല, 115 പ്രതികള്‍ക്ക് ജാമ്യം
ബെംഗളൂരു: ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബെംഗളൂരു ഈസ്റ്റിലെ കെ.ജി ഹള്ളി, ഡി.ജെ ഹള്ളി എന്നിവിടങ്ങളിലുണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 115 പ്രതികള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസന്വേഷണത്തിന് മൂന്ന് മാസ സമയം കൂടി അനുവദിച്ച എന്‍.ഐ.എ കോടതിയുടെ ഉത്തരവ് കൂടി കേസ് പരിഗണിച്ച ജസ്റ്റീസ് എസ്. വിശ്വജിത്ത് ഷെട്ടി റദ്ദാക്കി.
2020 ആഗസ്റ്റ് 12 നായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. നവംബര്‍ ഒമ്പതിനകമായിരുന്നു ഇവര്‍ക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ അന്വേഷണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ അന്വേഷണ സംഘം എന്‍.ഐ.എ കോടതിയെ സമീപിച്ചു. കോടതി ഇത് അംഗീകരിച്ചതോടെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവായ നവീന്‍ ഫേസ് ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടതിനെ തുടര്‍ന്ന് ശ്രീനിവാസമൂര്‍ത്തിയുടെ വീടിനു നേരെയും ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകള്‍ക്കു നേരെയും ആക്രമണമുണ്ടാവുകയായിരുന്നു. 200-ഓളം വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാനായി പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. പിടിയിലായ മിക്ക പ്രതികള്‍ക്ക് എതിരെയും പോലീസ് യുഎപിഎ ചുമത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.