ഒരു പക്ഷിക്കൂടിനുള്ളിൽ റെക്കോഡ് ഇനം പക്ഷികൾ, മൈസൂരുവിൽ നിന്നുള്ള ഈ വീഡിയോ കാണാം
ബെംഗളൂരു: ഒരു പക്ഷിക്കൂടിനുള്ളിൽ എത്ര ഇനം പക്ഷികൾ ഉണ്ടാകും. മൈസൂരു-ഊട്ടിറോഡിൽ അവദൂത ദത്ത പീഠത്തിൽ എത്തിയാൽ അപൂർവമായ കാഴ്ച കാണാം. 468 ഇനം പക്ഷികളാണ് ഇവിടത്തെ സംരക്ഷണ കേന്ദ്രത്തിലെ പക്ഷിക്കൂട്ടിലുള്ളത്. 468 ഇനം പക്ഷികളുള്ള ഇവിടത്തെ പക്ഷിക്കൂട് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുമുണ്ട്.
മൈസൂരുവിന്റെ ആവാസവ്യവസ്ഥയില്‍ ഇണങ്ങി ജീവിക്കുന്ന വിദേശ ഇനം പക്ഷികളടക്കം ഇവിടെയുടെയുണ്ട്. ശുക വന എന്നറിയപ്പെടുന്ന ഈ പക്ഷി സംരക്ഷണ കേന്ദ്രം ഡോ.ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയാണ് സ്ഥാപിച്ചത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ശുക വന സ്ഥാപിച്ചത്. 2017ലാണ് ശുക വനക്ക് ഗിന്നസ് റെക്കോഡ് ലഭിച്ചത്. ഇതിനോട് ചേർന്ന് പക്ഷികളുടെ ആശുപത്രിയും ഉണ്ട്. അസുഖബാധിതരായതും ഒറ്റപ്പെട്ടതുമായ പക്ഷികളെ സ്വാമിജിയും സംഘവും ഇവിടെ പരിപാലിക്കുകയും ചെയ്യുന്നു.
പക്ഷികളിൽ ബഹു ഭൂരിപക്ഷവും വ്യത്യസ്ത ഇനത്തിൽപ്പെട്ട തത്തകളാണ്. ഇവയെ കൊച്ചു കൊച്ചു വാക്കുകൾ സംസാരിക്കാനും പരിശീലിപ്പിച്ചിട്ടുണ്ട്. പക്ഷി സംരക്ഷണ കേന്ദ്രം സന്ദർശിക്കുന്നവർക്ക് ഇതൊരു വിസ്മയകരമായ അനുഭവമാണ് സമ്മാനിക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് 2020 മാർച്ച് അവസാനം മുതൽ സന്ദർശകർക്ക് ഇവിടെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.