തണല്‍ ബെംഗളൂരു സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
ബെംഗളൂരു: പൊതുസമൂഹത്തില്‍ മുഖ്യധാരയിലുള്ളവര്‍ പോലും കോവിഡ് വാക്സിന്‍ ലഭിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന സാഹചര്യത്തില്‍, നിര്‍ധനരും നിരാലംബരുമായ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ കോവിഡ് കുത്തിവെപ്പിന് അവസരം ഒരുക്കി കൊണ്ട് തണല്‍ ബെംഗളൂരു മാതൃകയായി.
തണല്‍ ബെംഗളൂരു – ബീജിംഗ് ബൈറ്റ്‌സ്, കരോള്‍ ഫൗണ്ടേഷന്‍, മേഴ്സി മിഷന്‍ എന്നി സന്നദ്ധ സംഘടനകള്‍ക്കൊപ്പം സംയുക്തമായി വൈറ്റ് ഫീല്‍ഡ് നെക്‌സസ് ശാന്തിനികേതന്‍ ഫോറം മാളില്‍ നടത്തിയ ക്യാമ്പില്‍ 840 പേര്‍ക്കു കോവിഷീല്‍ഡ് വാക്സിന്‍ സൗജന്യമായി നല്‍കി. ഇതില്‍ ഭൂരിഭാഗവും നിര്‍ധനരായിരുന്നു.
നാരായണ ഹെല്‍ത്ത് ഗ്രൂപ്പാണ് ഈ മെഗാ ക്യാമ്പിനുള്ള വാക്സിനും, മറ്റു മെഡിക്കല്‍ സഹായങ്ങളും നല്‍കിയത്. നെക്‌സസ് ഫോറം ശാന്തിനികേതന്‍ മാള്‍ അധികൃതര്‍ വേദി സൗജന്യമായി നല്‍കി. വിവിധ സന്നദ്ധ സംഘടനകളിലെ നൂറില്‍ അധികം വോളന്റിയര്‍മാരും, മാളിലെ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.
വാക്‌സിന്‍ ലഭ്യതയുടെ മൂന്നിരട്ടിയിലധികം പേര്‍ രജിസ്‌ട്രേഷന്‍ ചെയ്തിരുന്നു. ഇത്തരം ക്യാമ്പുകള്‍ ഇനിയും നടത്തുമെന്നും, എത്രയും പെട്ടെന്ന് നമ്മുടെ രാജ്യത്തെ കോവിഡ് സ്വതന്ത്രമാക്കുന്നതിന് ആവശ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും സംഘടകര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.