ഐ.എ.എസ് പരിശീലനം തുടങ്ങി
ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഐ എ എസ് അക്കാദമിയില്‍ 2022 ലെ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിനു തുടക്കമായി. ഹിമാചല്‍ പ്രദേശ് ഹമിര്‍പൂര്‍ എസ്.പിയും അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, സാക്ഷി കാര്‍ത്തികേയന്‍ ഐ.പി.എസ് എന്നിവര്‍ ആമുഖ ക്‌ളാസുകളെടുത്തു. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ പി ഗോപകുമാര്‍, കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ് എന്നിവര്‍ സംബന്ധിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
പത്തു ദിവസം നീളുന്ന ഓറിയന്റേഷന്‍ ക്‌ളാസുകള്‍ ഇന്ന് ( ജൂണ്‍ 21) വൈകിട്ട് ആറിന് ആരംഭിക്കും. പൊതു വിഷയങ്ങളിലും ഐച്ഛിക വിഷയങ്ങളായ ഹിസ്റ്ററി, പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യോളജി എന്നിവയിലും അഭിരുചി പരിശീലനം നടത്തിയതിനു ശേഷം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് പതിനഞ്ചു മാസം നീളുന്ന പരിശീലനം നല്‍കുക. പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന വിദഗ്ധ സമിതി പരിശീലനം നല്‍കും. പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ എട്ടു വരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ പകല്‍ സമയങ്ങളിലും പരിശീലനമുണ്ടാകും.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8131414491 എന്ന വാട്‌സാപ്പ് നമ്പറില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.