ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം 2.3 ലക്ഷം; 51 കുട്ടികള്‍ മരിച്ചു
ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം 2.3 ലക്ഷമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍. ഇക്കാലയളവില്‍ 51 കുട്ടികള്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടാം ഘട്ടം ജില്ലയില്‍ രൂക്ഷമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് വനിത ശിശു ക്ഷേമ മന്ത്രി ശിശികല ജൊളെ പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ച കുട്ടികള്‍ക്ക് മറ്റ് ചില അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നിരിക്കാമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച കുട്ടികളില്‍ ഏറെപ്പേരും ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂന്നാം തരംഗത്തിനെതിരെ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് താലൂക്ക് / ജില്ലാ അടിസ്ഥാനത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കായി സംസ്ഥാനത്ത് ഉടനീളം കോവിഡ് കെയര്‍ സെന്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കളെ വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടികള്‍ക്കും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുമായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.