കര്‍ണാടകയില്‍ ജൂലൈ അഞ്ചിനുശേഷം മാളുകൾ തുറന്നേക്കും
ബെംഗളൂരു: കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് വന്നതോടെ കൂടുതൽ ഇളവുകൾ നൽകാനൊരുങ്ങി കര്‍ണാടക സർക്കാർ. സംസ്ഥാനത്തെ ഷോപ്പിങ് മാളുകൾ ജൂലൈ അഞ്ചു മുതൽ തുറക്കാൻ അനുമതി നൽകാനുള്ള ആലോചനയിലാണ് സർക്കാർ. ഷോപ്പിങ് സെൻറർ അസോസിയേഷൻ പ്രതിനിധികൽ തന്നെ കണ്ടിരുന്നുവെന്നും തുറക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. മാളുകളും ഷോപ്പിങ് സെൻററുകളും തുറക്കുന്ന കാര്യത്തിലും മറ്റു ഇളവുകൾ നൽകുന്ന കാര്യത്തിലും ചർച്ച നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
സംസ്ഥാനത്ത് ജൂലൈ അഞ്ചുവരെയാണ് നിലവിലുള്ള കോവിഡ് രണ്ടാം ഘട്ട അൺലോക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മാളുകളും ഷോപ്പിങ് കോപ്ലക്സുകളും എ.സിയുള്ള കടകളും തുറക്കാൻ അനുമതി നൽകിയിട്ടില്ല.
മാളുകൾ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി തേടികൊണ്ട് ഷോപ്പിങ് സെൻററേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യപ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മാളുകൾ തുറക്കാൻ അനുമതി നൽകിയാലും രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ മാത്രമെന്ന നിബന്ധന വെക്കരുതെന്നും ഇതുകൊണ്ട് കാര്യമില്ലെന്നും അസോസിയേഷൻ പ്രതിനിധി ജി.എം. നന്ദിഷ് പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാത്രി വരെ മാൾ തുറക്കാനുള്ള അനുമതി നൽകണമെന്നാണ് അസോസിയേഷൻ ആശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.