മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചു; രാജി പ്രഖ്യാപനം മന്ത്രിസഭയുടെ ഇന്നത്തെ രണ്ടാം വാർഷിക ദിനത്തില്‍
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെ നടന്ന മന്ത്രിസഭയുടെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പ്രസംഗത്തിലുടനീളം അദ്ദേഹം അതീവ വൈകാരികമായാണ് സംസാരിച്ചത്. രണ്ടു വർഷം കൂടി മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും അദ്ദേഹം നന്ദി പറഞ്ഞു. രാജികത്ത് ഉടൻ ഗവർണർക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 2 മണിക്ക് കൂടിക്കാഴ്‌ചക്ക് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
#Karnataka Chief Minister B S Yediyurappa announces resignation on an emotional note at the event held to celebrate 2 years of his govt in office. “After lunch, I’ll go to Raj Bhavan and tender resignation today,” @BSYBJP announces. pic.twitter.com/zSSoDlKJLr
— Ralph Alex Arakal (@ralpharakal) July 26, 2021
യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടിയിലെ ചില എംഎൽഎമാരും മന്ത്രിമാരും കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഹൈക്കമാൻഡിന്‍റെ തീരുമാനം എന്തായാലും പാലിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
2019 ജൂലൈ 26 നാണ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ കര്‍ണാടകത്തില്‍ അധികാരമേറ്റത്. ദക്ഷിണേന്ത്യയിലെ ഏക ബി.ജെ.പി സര്‍ക്കാരാണ് കര്‍ണാടകയിലേത്.
2008ലാണ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നത്. 2011ല്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ കേസ് വന്നതോടെ മൂന്ന് വര്‍ഷത്തോളം നീണ്ട മുഖ്യമന്ത്രി പദത്തില്‍ നിന്നും യെദിയൂരപ്പ പടിയിറങ്ങി. തുടര്‍ന്ന് കേന്ദ്ര നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2012-ൽ പാർട്ടിയോട് പിണങ്ങി കർണാടക ജനത പക്ഷ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും അധികം വൈകാതെ പാർട്ടിയിലേക്ക് തന്നെ തിരിച്ചെത്തി.
2018 മെയ് മാസത്തില്‍ നടന്ന തിരഞ്ഞടുപ്പില്‍ ഏറ്റവും സീറ്റുകളുള്ള ഒറ്റകക്ഷി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതിയോടെ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രാജിവെക്കേണ്ടി വന്നു. പിന്നീട് അധികാരത്തിലേറിയ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിനെ മറിച്ചിട്ടാണ് യെദിയൂരപ്പ കര്‍ണാടകയില്‍ വീണ്ടും ഭരണം പിടിച്ചെടുത്തത്. ഇരു പാര്‍ട്ടികളില്‍ നിന്നുമായി 17 എം.എല്‍.എ മാരെ ബിജെപി പാളയത്തിലെത്തിച്ച് നിയമസഭയിലെ അംഗസംഖ്യ വര്‍ധിപ്പിച്ചായിരുന്നു 2019- ജൂലൈയില്‍ സംസ്ഥാനത്തെ ഇരുപത്തിയഞ്ചാമത്തെ മുഖ്യമന്ത്രിയായി യെദിയൂരപ്പ വീണ്ടും അധികാരത്തിലേറിയത്.
എന്നാല്‍ കൂറ് മാറി എത്തിയ 15 എംഎല്‍എമാരെ അയോഗ്യരാക്കി. തുടര്‍ന്ന് 2019 ഡിസംബറില്‍ 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞടുപ്പ് നടക്കുകയും ഇതില്‍ 12 ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു. ഉപതിരഞ്ഞടുപ്പ് കാമ്പയിനുകള്‍ക്ക് നേതൃത്വം നല്കിയതും യെദിയൂരപ്പയായിരുന്നു. ഇതോടെ സഭയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.