കർണാടകയിൽ ബസവരാജ് ബൊമ്മൈ പുതിയ മുഖ്യമന്ത്രി
ബെംഗളൂരു: ബസവരാജ് ബൊമ്മൈ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും. ബി.എസ് യെദിയൂരപ്പ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് ബെംഗളൂരു രാജ് ഭവന്‍ റോഡിലെ കാപിറ്റോള്‍ ഹോട്ടലില്‍ ചേര്‍ന്ന ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചത്. പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
നാളെ ഉച്ചക്ക് ശേഷം 3.20 ന് സത്യപ്രതിഞ്ജ ചൊല്ലി അധികാരമേൽക്കും. മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മൈയുടെ മകനാണ് ബസവരാജ് ബൊമ്മൈ. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് ബസവരാജ് ബൊമ്മൈ. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബസവരാജ് ബൊമ്മൈ ആഭ്യന്തര മന്ത്രിയായിരുന്നു. നേരത്തെ കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനതാദള്‍ നേതാവായിരുന്ന ബസവരാജ് ബൊമ്മെ 2008ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
യോഗത്തിന് മുമ്പായി കേന്ദ്ര നേതാക്കൾ യെദിയൂരപ്പയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബൊമ്മൈയുടെ പേര് നിർദേശിച്ചു എന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.
കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി, സംസ്ഥാന ഖനി മന്ത്രിയായിരുന്ന മുരുകേഷ് നിറാനി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.