ബിലെക്കഹള്ളി മണികണ്ഠ സേവാ സമിതിക്കും മംഗളുരു കേരള സമാജത്തിനും നോര്‍ക്കയുടെ അംഗീകാരം
ബെംഗളൂരു: ബെംഗളൂരു ബിലെക്കഹള്ളി മണികണ്ഠ സേവാ സമിതിയും മംഗളുരു കേരള സമാജവും നോര്‍ക്കയുടെ അംഗീകാരം നേടി. മാനവ സേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നോര്‍ക്ക വഴി കൂടുതല്‍ മലയാളികളിലേക്ക് എത്തിക്കുന്നതിനുമായിട്ടാണ് നോര്‍ക്ക റൂട്‌സ് പ്രവാസി മലയാളി സംഘടനകള്‍ക്ക് മാനദണ്ഡങ്ങള്‍ക്കു വിധേയമായി അംഗീകാരം നല്‍കുന്നത്.
ഇതോടെ കര്‍ണാടകയില്‍ നിന്നും പതിനൊന്നു സംഘടനകളാണ് നോര്‍ക്കയുടെ അംഗീകാരം നേടിയിരിക്കുന്നത്. ദക്ഷിണ കര്‍ണാടകയില്‍ നിന്നും നോര്‍ക്കയുടെ അംഗീകാരം നേടുന്ന ആദ്യത്തെ സംഘടനയാണ് മംഗളുരു കേരള സമാജം. സമാജം പ്രസിഡന്റ് ടി. കെ രാജന്‍, സെക്രട്ടറി മാക്‌സിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി.
മണികണ്ഠ സേവാ സമിതി പ്രസിഡന്റ് സജി ചൈതന്യ, സെക്രട്ടറി വിനോദ് വി, വൈസ് പ്രസിഡന്റ് ഇന്ദ്രജിത് എന്‍, ട്രഷറര്‍ സുനേഷ് വി. എം, ജോയിന്റ സെക്രട്ടറി മധു കെ. കെ, ജോയിന്റ ട്രഷറര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അംഗീകാരം നേടികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നോര്‍ക്ക ഓഫീസറില്‍ നിന്നും ഏറ്റുവാങ്ങി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.