അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ 20 എണ്ണം വര്‍ധിപ്പിച്ച് കര്‍ണാടക; എറണാകുളത്തേക്കും കാഞ്ഞങ്ങാട്ടേക്കും അധിക സര്‍വീസ്
റൂട്ടും നിരക്കും അറിയാം
ബെംഗളുരു: അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. പുതിയതായി ഇരുപത് ബസ് സര്‍വീസുകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ആരംഭിച്ചിരിക്കുന്നത്. ഹൈദരാബാദ്,നെല്ലൂര്‍,റായ്ച്ചൂര്‍,തിരുനല്ലൂര്‍,ചെന്നൈ,ദാവന്‍നഗര,ശ്യംഗേരി,ചിക്കമംഗളുരു,കേരളത്തില്‍ കാഞ്ഞങ്ങാട്,എറണാകുളം എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക. എറണാകുളത്തേക്ക് വോള്‍വോ എസി മള്‍ട്ടി ആക്‌സില്‍,അംബാരി ഡ്രീം ക്ലാസ് സര്‍വീസുകളാണ് സര്‍വീസ് നടത്തുക. കാഞ്ഞങ്ങാട് ഐരാവത് എസി ബസുമാണ്‌സര്‍വീസ് നടത്തുക.
രാത്രി 8.45ന് ആണ് ബെംഗളുരു-കാഞ്ഞങ്ങാട് ഐരാവത് സര്‍വീസ് ആരംഭിക്കുക. മൈസൂര്‍,വിരാജ്‌പേട്ട,കണ്ണൂര്‍ വഴി രാവിലെ അഞ്ച് മണിയോടെ കാഞ്ഞങ്ങാട് എത്തും. തിരികെ രാവിലെ 7.45ന് കാഞ്ഞാങ്ങാട് കെഎസ്ആര്‍ടിസി സര്‍വീസ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് പുലര്‍ച്ചെ 4.30ന് ബെംഗളൂരിലെത്തും. 890 രൂപയാണ് ടിക്കറ്റ് നിരക്ക്.
എറണാകുളത്തേക്കുള്ള എസി അംബാരി ഡ്രീം ക്ലാസ് രാത്രി 8.45ന് പുറപ്പെട്ട് സേലം
കോയമ്പത്തൂര്‍ വഴി രാവിലെ 6: 45 എറണാകുളത്തും തിരിച്ച് എറണാകുളത്തുനിന്ന് രാത്രി 7: 45 പുറപ്പെട്ടു രാവിലെ 5: 15 ന് ബാംഗ്ലൂരില്‍ എത്തും. 1410 രൂപയാണ് ടിക്കറ്റ് നിരക്ക്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.