കാവേരി സംരക്ഷണത്തിന്റെ പേരില്‍ പണപ്പിരിവ്; ജഗ്ഗി വാസുദേവിനെതിരെ ഹൈക്കോടതി
ബെംഗളൂരു : നദീത്തട സംരക്ഷണത്തിനെന്ന് അവകാശപ്പെട്ട് ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തില്‍ നടത്തിയ കാവേരി കോളിങ് പദ്ധതിയുടെ പണപ്പിരിവ് കണക്ക് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി.സംരംഭത്തിന് പേരില്‍ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ഫെബ്രുവരി 12 നു മുന്‍പ് ഹാജരാക്കാന്‍ ജഗ്ഗിവാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷാ ഫൗണ്ടേഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ 242 കോടി വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.നദീസംരക്ഷണ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നത് നല്ലതാണ്.
എന്നാല്‍ ജനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പണം പിരിക്കുന്നത് എന്ത് അധികാരത്തില്‍ ആണ്, ഇഷ ഫൗണ്ടേഷന്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി അല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഫണ്ട് പിരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുമില്ല.42 രൂപവീതമാണ് ഫൗണ്ടേഷന്‍ ഒരാളില്‍ നിന്ന് പിരിച്ചത്. കര്‍ഷകരില്‍ നിന്നും മറ്റും പണം പിരിക്കുന്നത് ചോദ്യം ചെയ്ത് അഭിഭാഷകനായ എ.വി.അമര്‍നാഥന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.