ചായക്കുടിക്കാന്‍ രാത്രി പുറത്തിറങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം
ബെംഗളൂരു : അര്‍ധരാത്രി ചായക്കുടിക്കാന്‍ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. എസ്.ജി. പാളയയിലെ അപ്പാര്‍ട്ട് മെന്റില്‍ താമസിക്കുന്ന 6 മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രാത്രി ഒരു മണിയോടെ ചായക്കടയിലേക്ക് പോകാന്‍ ഇറങ്ങിയ ആദ്യത്തെ രണ്ടു പേരേ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഈ അര്‍ദ്ധരാത്രിക്ക് നിങ്ങള്‍ എന്താണ് ഇവിടെ ചെയ്യുന്നതെന്ന് പെട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ചോദിക്കുകയായിരുന്നു, ബാല്‍ക്കണിയില്‍ നിന്നു സംഭവം കണ്ട ഇയാളുടെ സഹോദരന്‍ എന്താണ് പ്രശ്‌നമെന്ന് പോലീസിനോട് ആരാഞ്ഞു.മുസ്ലീം പേരു കണ്ടതോടെ നിങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണോ എന്ന് പോലീസ് ചോദിച്ചതായി പറയുന്നു.എല്ലാവരുടേയും മൊബൈല്‍ പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു, ഒരാളില്‍ നിന്ന് ബലം പ്രയോഗിച്ച് എടുക്കുകയും ചെയ്തു.
മൊബൈല്‍ ചെക്ക് ചെയ്യാന്‍ താങ്കളുടെ കയ്യില്‍ വാറണ്ട് ഉണ്ടോ എന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ തിരിച്ച് ചോദിച്ചതോടെ സ്‌റ്റേഷനിലേക്ക് വന്നാല്‍ കാണിച്ചുതരാമെന്ന് പോലീസ് ദേഷ്യപ്പെടുകയായിരുന്നു. കൂടാതെ കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി ഇവരെ നിര്‍ബന്ധിച്ച് പോലീസ് വാഹനത്തില്‍ കയറ്റി എസ്. ജി. പാളയ സറ്റേഷനില്‍ എത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു. രാത്രി പുറത്തിറങ്ങില്ലെന്ന് എഴുതി വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചതെന്നും റിപ്പോര്‍്ടടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.