ബെംഗളൂരിൽ ഇനി ചികിത്സ പറന്നെത്തും

ബെംഗളൂരു : നഗരത്തിലെ ഗതാഗത കുരുക്കിൽ പെട്ട് മുന്നോട്ടു നീങ്ങാനാവാതെ നിസ്സഹായതയോടെ സൈറൻ മുഴക്കുന്ന ആംബുലൻസുകൾ ബെംഗളൂരുവിലെ നിത്യ കാഴ്ചകളാണ്. റോഡുമാർഗ്ഗമല്ലാതെ രോഗികളെയും അപകടത്തിൽ പെടുന്നവരേയും അടിയന്തിരമായി ആശുപത്രിയിലെത്തിക്കുന്നതിന് എയർ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള മോക്ക് ഡ്രില്ലും എയർ ആംബുലൻസിൽ ചികിത്സ നൽകുന്ന ഡോക്ടർമാർക്കുള്ള എവിയേഷൻ മെഡിസിൻ ഫെലോഷിപ്പ് ട്രൈനിംഗിന്റെ ഉദ്ഘാടനവും ഉപമുഖ്യമന്ത്രി അശ്വത് നാരായൺ നിർവഹിച്ചു. മാണ്ഡ്യയിൽ അപകടത്തിൽ പെട്ട അമ്മയേയും കുഞ്ഞിനേയും നിമിഷങ്ങൾക്കുള്ളിൽ എയർ ആംബുലൻസിൽ ബെംഗളൂരുവിലെത്തിച്ചുള്ള മോക്ക് ഡ്രില്ലും നടന്നു. സംസ്ഥാനത്ത് എയർ ആംബുലൻസ് നടത്തുന്ന ഐ.സി.എ.ടി.ടിയുടെ ഹെലികോപ്ടർ എമർജെൻസി വിഭാഗമാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. സാധാരണക്കാർക്ക് പ്രാപ്യമാകുന്ന രീതിയിൽ എയർ ആംബുലൻസ് സൗകര്യം ലഭിക്കാനുള്ള ചർച്ചകൾ നടത്തിവരുകയാണെന്ന് ഐ.സി.എ.ടി.ടി. ഡയറക്ടർ ഡോ. ശാലിനി പറഞ്ഞു. സർക്കാരിന്റെ ചികിത്സാ സഹായ പദ്ധതിയിൽ പെടുത്തിയായിരിക്കും ഇതു സാധ്യമാക്കുക
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.