ലാൽ ബാഗ് പുഷ്പമേളക്ക് തുടക്കമായി
211 മത് പുഷ്പമേളയാണ് ഇപ്പോൾ ലാല്‍ ബാഗില്‍ നടക്കുന്നത്.
റിപ്ലബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാവർഷവും നടത്തി വരാറുള്ള ലാൽ ബാഗ് പുഷ്പമേളക്ക് വെള്ളിയാഴ്ച തുടക്കമായി. സ്വാമി വിവേകാനന്ദന് ആദരമർപ്പിച്ചുള്ള പുഷ്പമേള ഇന്നലെ രാവിലെ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്‌തു. സ്വാമി വിവേകാനന്ദന്റെ 157-മത് ജന്മ വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ അദ്ദേഹത്തിന്റെ ജീവചരിത്രവും സ്മാരകങ്ങളും വിശദമാക്കിയുള്ള വീഡിയോകളും പ്രദർശിപ്പിക്കുന്നത്. 211 മത് പുഷ്പമേളയാണ് ഇപ്പോൾ നടക്കുന്നത്. പൂക്കളിൽ തീർത്ത വിവേകാനന്ദന്റെ 19 അടിപൊക്കമുള്ള പ്രതിമയും കന്യാകുമാരി വിവേകാനന്ദ പാറയുടെയും ചിക്കാഗോ പ്രസംഗത്തിന്റെ മാതൃകകളുമാകും ഇത്തവണത്തെ ആകർഷണങ്ങളിൽ മുഖ്യം.6.21 ലക്ഷം ഓറഞ്ച് പൂക്കൾ കൊണ്ടാണ് വിവേകാനന്ദന്റെ പ്രതിമ ലാൽബാഗിലെ ഓറഞ്ച് ഹൗസിൽ ഒരുക്കിയിരിക്കുന്നത്. പത്തു വിദേശ രാജ്യങ്ങളിൽ നിന്നായി 92 വിദേശയിനം പൂക്കൾ പ്രദർശനത്തിനുണ്ട്.
മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ഞായർ ഒഴികെ മറ്റു ദിവസങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 9.30 മുതൽ 6.30 വരെയായിരിക്കും ടിക്കറ്റ് വിതരണം. രാത്രി ഏഴോടെ ഗ്ലാസ്സ് ഹൗസിലേക്കുള്ള പ്രവേശനം നിർത്തിവെക്കും. ശാന്തിനഗർ ബസ്റ്റാന്റ്, ജെ.സി.റോഡിലെ ബി.ബി.എം.പി. പാർക്കിംഗ് ഏരിയ, അൽഅമീൻ കോളേജ് ഗ്രൗണ്ട് എന്നിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.