കർണ്ണാടകയിൽ പുതിയ നാല് എയർപ്പോർട്ടുകൾ കൂടി

ബെംഗളൂരു : വരുന്ന രണ്ടുവർഷത്തിനുള്ളിൽ കർണ്ണാടകയിൽ പുതിയ നാല് വിമാനതാവളങ്ങൾ കൂടി ആരംഭിക്കുമെന്ന് ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് കരോല. ബെംഗളൂരു രാജ്യത്തിന്റെ വ്യോമതലസ്ഥാനമായി മാറുകയാണ്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ വിജയപുര, ശിവമോഗ, കാർവാർ, ചിക്കമഗളൂരു എന്നിവിടങ്ങളിൽ വിമാന താവളങ്ങൾ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തികരിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. കർണ്ണാടകയുടെ എല്ലാ ഭാഗങ്ങളിലും ഇപ്പോൾ വിമാനതാവളങ്ങളുണ്ട്. ചെറുനഗരങ്ങളെ ഉൾപ്പെടുത്തിയുള്ള
ചെലവു കുറഞ്ഞ ആഭ്യന്തര വിമാന സർവ്വീസാണ് ഉഡാൻ.
കഴിഞ്ഞ അഞ്ചു വർഷം രാജ്യത്ത് നാൽപ്പത് വിമാനതാവളങ്ങൾക്കു തുടക്കം കുറിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇതു ഇരിട്ടിയാക്കുക എന്നതാണ് ലക്ഷ്യം. പ്രദീപ് കരോല പറഞ്ഞു.
വ്യോമയാന മന്ത്രാലയം സംഘടിപ്പിച്ച വിങ്ങ്സ് ഇന്ത്യ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഞ്ച് ഉഡാൻ വിമാനതാവളങ്ങളിൽ രണ്ടെണ്ണം കർണ്ണാടകയിലെ ബെളഗാവിയും ഹുബ്ലിയുമായിരുന്നു. ബെംഗളൂരു, കലബുരഗി,മംഗളൂരു, ഹുബ്ലി, മൈസൂരു, ബെലഗവി, ബിദാർ, ബെല്ലാരി എന്നിവിടങ്ങളിലായി നിലവിൽ കർണ്ണാടകയിൽ എട്ടു വിമാനതാവളങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.