ഫാസ്റ്റ്ടാഗ് റീചാര്‍ജിന്റെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സൈബര്‍ സുരക്ഷാ വിദഗ്ധന് അരലക്ഷം രൂപ നഷ്ടമായി
ബംഗളുരു: വാഹനങ്ങളില്‍ ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഫാസ്റ്റ്ടാഗ് റീചാര്‍ജിനിടെ ഓണ്‍ലൈന്‍ തട്ടിപ്പും റിപ്പോര്‍ട്ട് ചെയ്തു. സൈബര്‍ സുരക്ഷാ വിദഗ്ധനും ബനസ്വാഡി സ്വദേശിയുമായ യുവാവിനാണ് ഫാസ്റ്റ്ടാഗ് റീചാര്‍ജിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിഫാസ്റ്റ്ടാഗ് റീചാര്‍ജുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. അമ്പതിനായിരം രൂപ ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായി. ജനുവരി 11ന് ഫാസ്ടാഗ് റീചാര്‍ജുമായി ബന്ധപ്പെട്ട് സ്വകാര്യബാങ്കിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ബാങ്കിന്റെ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നെന്ന വ്യാജേന യുവാവിന് ഫോണ്‍ ലഭിച്ചു. ബാങ്കിന്റെ ഫാസ്റ്റ്ടാഗ് ഫോമിന്റെ ലിങ്ക് എസ്എംഎസ് അയക്കാമെന്നും പൂരിപ്പിച്ചു നല്‍കാനും ആവശ്യപ്പെട്ടു.മൊബൈല്‍ നമ്പറും യുപിഐപിന്‍നമ്പറും ലിങ്കും രേഖപ്പെടുത്തി നല്‍കി. തൊട്ടുപിന്നാലെ ഒടിപിയും അയക്കാന്‍ ആവശ്യപ്പെട്ടു. ഒടിപി നല്‍കി നിമിഷങ്ങള്‍ക്കകം യുവാവിന്റെ യുപിഐ നമ്പറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി.സംഭവത്തില്‍ ഹെന്നൂര് പോലീസില്‍ പരാതി നല്‍കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.