ബെംഗളൂരുവിൽ സ്ഫോടനത്തിൽ എൻ എ ഹാരിസ് എം എൽ എക്ക് പരിക്ക്
ബെംഗളൂരു : കർണ്ണാടകയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും എം.എൽ.എ.യുമായ എൻ.എ. ഹാരിസിന് സ്ഫോടനത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെ ശാന്തിനഗർ ഹൊണ്ണാർപേട്ടിൽ നടന്ന എം.ജി.ആറിന്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഹാരിസ് ഇരുന്ന സ്ഥലത്ത് പടക്കം പോലുള്ള അജ്ഞാത വസ്തു പൊട്ടിതെറിക്കുകയായിരുന്നു.
എം.എൽ.എ. അടക്കം അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സമീപപ്രദേശത്തെ കെട്ടിടത്തിൽ നിന്നും പടക്കം പോലുള്ള സ്ഫോടകവസ്തു ആരോ എറിഞ്ഞെന്നാണ് സംശയിക്കുന്നത്.
സംഭവമറിഞ്ഞ് വിവേക് നഗർ, അശോക് നഗർ പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസ് എത്തി.
അതേ സമയം പിതാവിനെതിരെ നടന്നത് ആസൂത്രിത ശ്രമമാണെന്ന് എം.എൽ.എ. യുടെ മകൻ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു. ഡി.സി.പി. ചേതൻ സിംങ്ങ് റാത്തോർ ആശുപത്രിയിലെത്തി വിവരങ്ങൾ തേടിയിട്ടുണ്ട്.
സംഭവമറിഞ്ഞ് ശിവാജി നഗർ എം.എൽ.എ. റിസ്വാൻ അർഷാദ് അടക്കമുള്ള നേതാക്കൾ ആശുപത്രിയിലെത്തി ഹാരിസിനെ സന്ദർശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.