Follow the News Bengaluru channel on WhatsApp

ലാൽ ബാഗ് പുഷ്പമേള ഇന്നു സമാപിക്കും

ബെംഗളൂരു : ലാൽ ബാഗ് പുഷ്പമേള ഇന്നു സമാപിക്കും, സ്വാമി വിവേകാനന്ദന് ആദരമർപ്പിച്ചുള്ള പുഷ്പമേള കഴിഞ്ഞ പതിനേഴാം തീയതി മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഉദ്ഘാടനം ചെയ്‌തത്. സ്വാമി വിവേകാനന്ദന്റെ 157-മത് ജന്മ വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ അദ്ദേഹത്തിന്റെ ജീവചരിത്രവും സ്മാരകങ്ങളും വിശദമാക്കിയുള്ള വീഡിയോകളും പ്രദർശിപ്പിച്ചിരുന്നു. 211 മത് പുഷ്പമേളക്കാണ് നാളത്തോടെ തിരശ്ശീല വീഴുന്നത്. പൂക്കളിൽ തീർത്ത വിവേകാനന്ദന്റെ 19 അടിപൊക്കമുള്ള പ്രതിമയും കന്യാകുമാരി വിവേകാനന്ദ പാറയുടെയും ചിക്കാഗോ പ്രസംഗത്തിന്റെ മാതൃകകളുമായിരുന്നു. ഇത്തവണത്തെ ആകർഷണങ്ങളിൽ മുഖ്യം.6.21 ലക്ഷം ഓറഞ്ച് പൂക്കൾ കൊണ്ടാണ് വിവേകാനന്ദന്റെ പ്രതിമ ലാൽബാഗിലെ ഓറഞ്ച് ഹൗസിൽ ഒരുക്കിയത്.  പത്തു വിദേശ രാജ്യങ്ങളിൽ നിന്നായി 92 വിദേശയിനം പൂക്കൾ പ്രദർശനത്തിനുണ്ടായിരുന്നു. ഇതുവരെ നാല് ലക്ഷത്തോളം പേര്‍ ലാല്‍ ബാഗ്‌ പുഷ്പമേള സന്ദര്‍ശിച്ചു.എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലാല്‍ ബാഗ് പുഷ്പമേള കാണാന്‍ എത്തിയ പെണ്‍കുട്ടികളുടെ സെല്‍ഫി പോസ്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.