ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; വിദ്യാര്‍ത്ഥിനിക്ക് 60000 രൂപ നഷ്ടമായി
ബെംഗളുരു: ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ വഴി ജോലിയ്ക്ക് വേണ്ടി രജിസ്ട്രര്‍ ചെയ്ത വിദ്യാര്‍ത്ഥിനിക്ക് അറുപതിനായിരം രൂപ നഷ്ടമായി. ബിടിഎം ലേഔട്ടിലെ താമസക്കാരിയായ സൗമ്യയാണ് തട്ടിപ്പിനെതിരെ പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 24നാണ് സംഭവം. തനിക്ക് ജോബ് പോര്‍ട്ടല്‍ പ്രതിനിധിയാണെന്ന് പറഞ്ഞ് ാേണ്‍ വന്നുവെന്നും പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്താല്‍ നല്ല ജോലി ലഭിക്കുമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തുവെന്ന് സൗമ്യ പറയുന്നു.ഇതനുസരിച്ച് പോര്‍ട്ടലില്‍ ജോലിയ്ക്കായി രജിസ്ട്രര്‍ ചെയ്തു. ഇവരുടെ നിര്‍ദേശപ്രകാരം 2500 രൂപയും ടെലിഫോണിക് ഇന്റര്‍വ്യൂവിനായി 7500 രൂപയും അയച്ചുനല്‍കി. ജോലി ഉറപ്പുവരുത്താനായി 15000 രൂപ കൂടി നല്‍കണമെന്ന് പറഞ്ഞപ്പോഴാണ് തട്ടിപ്പാണോയെന്ന സംശയം വന്നത്.
ഇതേതുടര്‍ന്ന് ജോലി വേണ്ടെന്നും നേരത്തെ തന്ന പണം തിരിച്ചുതരാനും ആവശ്യപ്പെടുകയായിരുന്നു . പണം തിരിച്ച് നല്‍കാമെന്ന് പറഞ്ഞ വ്യക്തി അതിന്റെ ഭാഗമായി അവര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത ഉടനെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അമ്പതിനായിരം രൂപ നഷ്ടമായെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.