കര്‍ണാടക പ്രീമിയര്‍ ലീഗ് വാതുവെപ്പ് കേസ്; പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളുരു: കര്‍ണാടക പ്രീമിയര്‍ ലീഗ് വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്ട്രര്‍ ചെയ്ത കേസുകളില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്.വാതുവെപ്പുകാരുമായി കരാറുണ്ടാക്കി ടീം ഒത്തുകളിച്ചുവെന്നാണ് കേസുകളിലെ പ്രധാന ആരോപണം. കബ്ബണ്‍ പാര്‍ക്ക്,ഭാരതിനഗര്‍,ജെപി നഗര്‍ പോലിസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

ടീം ഉടമകള്‍, കളിക്കാര്‍,കെഎസ്‌സിഎ അംഗങ്ങള്‍,വാതുവെപ്പുകാര്‍ എന്നിവര്‍ അടങ്ങുന്ന പതിനാറ് പേരാണ് കേസിലെ പ്രതികള്‍. ക്ലബണ്‍ പാര്‍ക്ക് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ അലി ,അരവിന്ദ് റെഡ്ഢി എന്നീ ടീം ഉടമകള്‍ അടക്കം ആറുപേരാണ് പ്രതികള്‍. ഭാരതി നഗര്‍ സ്റ്റേഷനില്‍ വിനുപ്രസാദ്,വിശ്വനാഥ്,മോണ്ടി,വിങ്കി,ഷെക്കാവത്,കിരണ്‍ എന്നിവരാണ് പ്രതികള്‍. കേസുകളില്‍ വരുംദിവസങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ടും കണ്ടെത്തലുകളും അടങ്ങുന്ന അന്തിമ കുറ്റപത്രം ് തയ്യാറാക്കുമെന്ന് പോലിസ് അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.