എ ഐ കെ എം സി സി നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്കുന്ന ആൾ ഇന്ത്യ കെ എം സി സി ബെംഗളൂരു ഘടകത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി കെ എം സി സി നേതാക്കളായ എം കെ നൗഷാദ് സുബൈർ കമാൽ എന്നിവർ ചർച്ചനടത്തി. ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ കിടപ്പിലായ നിർധനരായ രോഗികൾക്ക് സാന്ത്വന ചികിത്സ നൽകുന്ന കെ എം സി സിയുടെ ശിഹാബ് തങ്ങൾ പാലിയേറ്റീവ് വിഭാഗത്തെ പറ്റിയും അതിൻ്റെ പ്രവർത്തനങ്ങളെ ഊർജ്ജിതമാക്കുന്നതിനെ കുറിച്ചും നിംഹാന്‍സ് ആശുപത്രി അടക്കമുളള നഗരത്തിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രിയുമായ് ചർച്ച നടത്തി.
കഴിഞ്ഞ ദിവസം മഗലാപുരത്ത് നിന്നും നാൽപ്പത് ദിവസം പ്രായമായ കുഞ്ഞിനെ നാലു മണിക്കൂർകൊണ്ട് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിൽ കെ എം സി സിയുടെ ആംബുലൻസിൽ എത്തിച്ച വിഷയവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
കർണാടക ബജറ്റിന് മുന്നോടയായ് ന്യൂനപക്ഷ വകുപ്പ് വിധാനസഭയിൽ വിളിച്ച് കൂട്ടിയ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോയാണ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. തുടർന്നുളള പ്രവർത്തനങ്ങൾക്ക് ന്യൂനപക്ഷ വകുപ്പിൽനിന്നുളള സഹായം ലഭ്യമാക്കുന്നതിന്നുളള നടപടികൾ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
Hot News
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.