ബെംഗളൂരു കെഎംസിസി സമൂഹ വിവാഹം : സംഘാടക സമിതി രൂപീകരിച്ചു
ബെംഗളൂരു : ബെംഗളൂരു കെഎംസിസി സെൻട്രൽ കമ്മിറ്റി ഈ മാസം ഇരുപത്തി മൂന്നിന് ബാംഗ്ലൂർ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹിൽ വെച്ച് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്‍റെ സംഘാടക സമിതി രൂപികരണ യോഗം ശിഹാബ് തങ്ങൾ സെൻട്രൽ ഫോർ ഓഡിറ്റോറിയത്തിൽ നടന്നു. കർണാടക,ആന്ധ്ര,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നായി കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക സർവ്വേ ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി തിരഞ്ഞടുത്ത നിർദ്ധരായ കുടുംബത്തിൽ നിന്നുള്ള 100 ജോഡികളുടെ വിവാഹമാണ് സംഘടന നടത്തി കൊടുക്കുന്നത്. ഇതിന്റെ വളണ്ടിയർ ക്യാപ്റ്റനായി ഷംസുദ്ദീൻ അനുഗ്രഹയെയും, വൈസ് ക്യാപ്റ്റൻമാരായി ഈസ നീലസാന്ദ്ര, മുനീർ ടി സി യെയും തെരഞ്ഞെടുത്തു ജനറൽ സെക്രട്ടറി എം കെ നൗഷാദ് പരിപാടിയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകി. പ്രസിഡണ്ട് ടി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
23 ന് നടക്കുന്ന ചടങ്ങിൽ ദേശീയ സംസ്ഥാന നേതാക്കളും എംപിമാർ എംഎൽഎമാർ പൗരപ്രമുഖറും വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. ഹാരിസ് കൊല്ലത്തി,റഹീം ചാവശ്ശേരി,വി കെ നാസർ ഹാജി,റഷീദ് മൗലവി,മുനീർ കൊല്ലത്തി,ഈസാ നീലസാന്ദ്ര, ഷംസുദ്ദീൻ കൂടാളി തുടങ്ങിയവർ യോഗത്തില്‍ പ്രസംഗിച്ചു. സമദ് മാണിയൂർ പ്രാർത്ഥന നിർവഹിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.