ഉവൈസിയുടെ റാലിയില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച് യുവതി

ബെംഗളുരു: എഐഎംഐഎം നടത്തിയ പൗരത്വഭേദഗതിക്ക് എതിരെ നടത്തിയ പരിപാടിയില്‍ യുവതി പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. സിറ്റിയില്‍ നടന്ന പരിപാടിയില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ധീന്‍ ഒവൈസി സ്‌റ്റേജില്‍ എത്തിയപ്പോഴാണ് യുവതി മുദ്രാവാക്യം വിളിച്ചത്.
എന്നാല്‍ അദേഹം ഉടന്‍ യുവതിയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ‘നമ്മള്‍ ഇന്ത്യക്കൊപ്പം’ ആണെന്ന് പ്രഖ്യാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബലം പ്രയോഗിച്ചാണ് യുവതിയെ പോലിസ് സ്‌റ്റേജില്‍ നിന്ന് നീക്കിയത്. തനിക്കോ തന്റെ പാര്‍ട്ടിക്കോ ഈ യുവതിയുമായി ഒരു ബന്ധവുമില്ലെന്ന് സംഘാടകര്‍ അവരെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ പാടില്ലായിരുന്നുവെന്നും അദേഹം പറഞ്ഞു. നമ്മള്‍ ഇന്ത്യക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഒരു ഘട്ടത്തിലും ശത്രുരാജ്യമായ പാകിസ്താനെ അനുകൂലിക്കില്ല.അതിനായാണ് നമ്മള്‍ പരിശ്രമിക്കുന്നതെന്നും ഒവൈസി പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം പൗരത്വഭേദഗതി പ്രതിഷേധം അലങ്കോലമാക്കാന്‍ എതിര്‍വിഭാഗമാണ് യുവതിയെ ഇറക്കിയതെന്നും സംസാരിക്കേണ്ടവരുടെ പട്ടികയില്‍ അവരുടെ പേരില്ലായിരുന്നുവെന്നും ജെഡിഎസ് നേതാവ് ഇമ്രാന്‍പാഷ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.