പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധം: യെദ്യൂരപ്പ

ബെംഗളുരു: ഹൈദരാബാദില്‍ അസദുദ്ധീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പെണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആ പെണ്‍കുട്ടിയുടെ പിതാവ് കൈയ്യും കാലും തല്ലിയൊടിക്കാനാണ് ആവശ്യപ്പെട്ടത്. താനൊരിക്കലും ആ പെണ്‍കുട്ടിയെ സംരക്ഷിക്കില്ല. ഇത്തരം ആളുകള്‍ വളര്‍ന്നു വരാതിരിക്കണമെങ്കില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണം.

പെണ്‍കുട്ടിയ്ക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന തെളിവ് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടത്തേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ധീന്‍ ഉവൈസി പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടി പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്നും ഇത്തരക്കാരെ അംഗീകരിക്കില്ലെന്നും മൈക്ക് പിടിച്ചുവാങ്ങി ഉവൈസി നിലപാട് വ്യക്തമാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.