സിറ്റിയില്‍ സുരക്ഷയില്ലാത്ത സ്ഥലങ്ങള്‍ ഇവയാണ്; മോഷണവും പിടിച്ചുപറിയും പതിവ്

ബെംഗളുരു: രാത്രികാലങ്ങളിലും പുലര്‍ച്ചെയും സിറ്റിയിലെത്തുന്നവര്‍ കൊള്ളയടിക്കപ്പെടുന്ന സംഭവങ്ങള്‍ പതിവാകുന്നു. ശാന്തിനഗര്‍,മജസ്റ്റിക്,കലാസിപ്പാളയം,സാറ്റലൈറ്റ് എന്നി സ്ഥലങ്ങളാണ് ആളുകള്‍ക്ക് സുരക്ഷയില്ലാത്ത ഇടങ്ങളായി മാറുന്നത്. കഴിഞ്ഞ ദിവസം രാത്രി സാറ്റലൈറ്റ് ബസ് സ്റ്റാന്റിലെത്തിയ വയനാട് മേപ്പാടി സ്വദേശികളായ ആശിഖ്, അജ്‌നാസ്,മുബഷിര്‍ എന്നി യുവാക്കള്‍ കവര്‍ച്ചയ്ക്ക് ഇരയായി.
മജിസ്റ്റിക്കിലേക്ക് ഓട്ടോ വിളിച്ച് പോകുന്നതിനിടെ വഴിയില്‍ നിന്ന് രണ്ട് പേര്‍ കൂടി ഓട്ടോയില്‍ കയറുകയും വിജനമായ സ്ഥലത്ത് വെച്ച് ഓട്ടോ നിര്‍ത്തിയ ശേഷം സംഘം ഇവരെ മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍,എടിഎം കാര്‍ഡ്,പണവും പിടിച്ചുപറിക്കുകയുമായിരുന്നു. കവര്‍ച്ചശേഷം ഇവരെ വഴിയില്‍വിട്ട സംഘം രക്ഷപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ പതിവായ പശ്ചാത്തലത്തില്‍ മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രവര്‍ത്തകരായ മുഹമ്മദ് മൗലവി,സിഎം അശ്‌റഫ്,മുഹമ്മദില,മുഹമ്മദ് റഫീഖ് എന്നിവര്‍ സംഭവങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പോലിസില്‍ പരാതി നല്‍കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.