സുവർണ്ണ സംഗമം 2020 സമാപിച്ചു
ബെംഗളൂരു : സുവർണ്ണ കർണാടക കേരള സമാജം ബെംഗളൂരു ഈസ്റ്റ് സോൺ സംഘടിപ്പിച്ച സുവർണ്ണ സംഗമം 2020 ഞായറാഴ്ച ഹെണ്ണൂർ മെയിൻ റോഡിലെ കാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്നു. കർണ്ണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്ത് നാരായൺ മുഖ്യാതിഥി ആയിരുന്നു. വർഷങ്ങളായി ബെംഗളൂരുവിലെ ഒരു പാട് മലയാളികളായി നല്ല ബന്ധം പുലർത്തുന്ന ആളാണ് താനെന്നും കർണ്ണാടകയിലെ മലയാളികൾക്ക് ഏതു കാര്യത്തിനും തുറന്ന മനസ്സോടെ തന്നെ സമീപിക്കാമെന്നും മറുപടി പ്രസംഗത്തിൽ ഡോ. അശ്വത്ത് നാരായൺ സൂചിപ്പിച്ചു. പൊതുസമ്മേളനം കർണ്ണാടക മന്ത്രി ബി.എ. ബസവരാജ് ഉദ്ഘാടനം ചെയ്തു. കോർപറേറ്റർ പത്മനാഭ റെഡ്ഡി, ഡോ. രാമ ഗൗഡ, പ്രവീൺ ജി വർഗീസ്സ്, ജോ ആന്റണി, പ്രസാദ് പി വി, പ്രശസ്ത മലയാള സിനിമാ താരം മിയ ജോർജ്ജ്, മാമാങ്കം ഫെയിം മാസ്റര്‍ അച്ചുതന്‍ എന്നിവർ പങ്കെടുത്തു. ശാഖാ ചെയർമാൻ കെ.വി. ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മാത്യു മാളിയേക്കൽ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ചന്ദ്രസേനൻ, വൈസ് പ്രസിഡന്റ് കെ ജെ ബൈജു, ജനറൽ സെക്രട്ടറി കെ പി ശശിധരൻ, ശാഖ കൺവീനർ ബിജു ജോസഫ് എന്നിവർ സംസാരിച്ചു. ശാഖാ അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം സിദ്ധാർത്ഥ് മേനോനും ശ്രീമതി അഞ്ജു ജോസഫും നയിച്ച മെഗാ മ്യൂസിക് ബാൻഡും അരങ്ങേറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.