പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവര്‍ കൊറോണ വൈറസ്, വെടിവെച്ചുകൊല്ലണം : മന്ത്രി ബി സി പാട്ടില്‍
ബെംഗളുരു: പാകിസ്താനില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കുന്നവരുടെ ശിരച്ഛേദം അഞ്ച് മിനിറ്റിനകം നടക്കുമെന്ന് കര്‍ണാടക മന്ത്രി ബി.സി പാട്ടില്‍. ഇന്ത്യയില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ കൊറോണ വൈറസ് പോലെയാണ്. ലോകമെമ്പാടുമുള്ള 2800 ല്‍പരം പേര്‍ കൊല്ലപ്പെട്ട മാരകവൈറസ് ആണിതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ രാജ്യത്ത് നിന്ന് ഭക്ഷണം കഴിക്കുകയും ഈ നാട്ടിലെ വായുശ്വസിക്കുകയും വെള്ളം കുടിക്കുകയും ചെയ്യും എന്നിട്ട് വിൡക്കുന്നത് പാക് അനുകൂല മുുദ്രാവാക്യം. അത്തരക്കാര്‍ രാജ്യദ്രോഹികളല്ലേയെന്നും മന്ത്രി ചോദിച്ചു.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന രാജ്യദ്രോഹികളെ നേരിടാന്‍ വെടിവെച്ച് കൊല്ലുന്ന നിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും ചിത്രദുര്‍ഗയിലെ പരിപാടിയില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുകയോ പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ വെടിവെച്ച് കൊല്ലാനുള്ള നിയമമാണ് നടപ്പാക്കേണ്ടതെന്നും അദേഹം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.