മധ്യപ്രദേശ് : വിമത കോൺഗ്രസ്സ് എം എൽ എമാരെ കാണാൻ ബെംഗളൂരുവിൽ എത്തിയ ദിഗ് വിജയ് സിംഗ് അറസ്റ്റിൽ
ബെംഗളൂരു : മധ്യപ്രദേശ് നിയമസഭയിൽ നിന്നും രാജിവെച്ച് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ കഴിയുന്ന എം എൽ എ മാരെ കാണാനെത്തിയ ദിഗ് വിജയ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ റമദാ ഹോട്ടലിലാണ് ഇന്ന് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. ഹോട്ടലിലെത്തിയ ദിഗ് വിജയ് സിംഗിനെ യും പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ഹോട്ടലിനു മുന്നിൽ ധർണ്ണ നടത്തിയ ദിഗ് വിജയ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ കോൺഗ്രസ്സ് നേതാക്കളായ സച്ചിൻ യാദവ്, കാന്തിലാൽ ബുരിയ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ മൂന്ന് പേരേയും അമൃത ഹള്ളി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് കർണാടക കോൺഗ്രസ്സ് അധ്യക്ഷൻ ഡി.കെ ശിവകുമാർ, മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ്സ് നേതാവ് സജ്ജൻ സിംഗ് വർമ്മ എന്നിവർ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.
കോൺഗ്രസ്സ് എം എൽ എ മാരെ കാണാൻ താൻ രഹസ്യമായല്ല പരസ്യമായാണ് ബെംഗളൂരിലെത്തിയതെന്ന് ദിഗ് വിജയ സിംഗ് പറഞ്ഞു. അവർക്കെതിരെ ഒരു തരത്തിലുള്ള ഭിഷണിയും താൻ ഉയർത്തിയിട്ടില്ല. ബി ജെ പി അവരെ തടവിൽ പൂട്ടിയിരിക്കുകയാണെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു. എം എൽ എ മാരോട് സംസാരിച്ചപ്പോൾ അവർ അവരുടെ നിസ്സഹായത അറിയിച്ചിട്ടുണ്ട്. പലരും ബന്ദികളാണ്. മാത്രമല്ല അവരുടെ ഫോണുകളും പിടിച്ചു വച്ചിരിക്കുകയാണ് -സിംഗ് പറഞ്ഞു. ബി.ജെ പി അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡി കെ ശിവകുമാറും ആരോപിച്ചു. അമൃത ഹള്ളി പോലീസ് സ്റ്റേഷനിൽ ദിഗ് വിജയ് സിംഗ് നിരാഹാര മനുഷ്ഠിക്കുകയാണ്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.