പതിനാലുപേരുടെ ഫലം കൂടി പോസിറ്റീവ് : കർണാടകത്തിൽ കൊറോണ ബാധിതരുടെ എണ്ണം 55 ആയി

ബെംഗളൂരു : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പതിനാലു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കർണാടകയിലെ കൊറോണ ബാധിതരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ബുധനാഴ്ച രണ്ടു കുട്ടികൾ ഉൾപ്പെടെ പത്തു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ദമ്പതികളുടെ ഒമ്പതും ഏഴും വയസ്സുള്ള പെൺകുട്ടികളുടെ പരിശോധനാ ഫലമാണ് പൊസിറ്റീവായത്. ഗയാനയിൽ നിന്ന് ഡൽഹി വഴി ബെംഗളൂരുവിൽ എത്തിയ ചിത്രദുർഗ്ഗ സ്വദേശിനി, ബ്രസീൽ, അർജൻ്റീന എന്നിവിടങ്ങളിൽ നിന്നും ഡെൽഹി വഴി ബെംഗളൂരുവിൽ എത്തിയ 63 കാരനും ഇദ്ദേഹത്തിൻ്റെ ഭാര്യയും, സ്പെയിനിൽ നിന്നും ബെംഗളൂരുവിൽ എത്തിയ 26 കാരൻ, ഇയാളോടൊപ്പം യാത്ര ചെയ്ത മറ്റൊരു 26കാരൻ, ലണ്ടനിൽ നിന്നും ബെംഗളൂരുവിൽ എത്തിയ 63 കാരി, ഇവരുടെ ഭർത്താവ്, ദുബായിൽ നിന്നും മംഗളൂരുവിൽ എത്തിയ ഉഡുപ്പി സ്വദേശി എന്നിവർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.
മൈസൂരിലെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ തൊഴിലാളിക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ഇയാളെ കൂടാതെ കഴിഞ്ഞ ദിവസം മരണപ്പെട്ട 70 കാരിക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ അനന്ത്പുർ സ്വദേശിയായ 64 കാരൻ എന്നിവരടക്കം രോഗം സ്ഥിരീകരിച്ച രോഗികൾ ഐസൊലേഷൻ ചികിത്സയിലാണ്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.