Follow the News Bengaluru channel on WhatsApp

ആശാ വർക്കർക്കെതിരായ ആക്രമണം-അഞ്ചു പേരെ അറസ്റ്റു ചെയ്തു

ബെംഗളുരു : കോവിഡ്‌ -19 വിവരശേഖരണത്തിനിടെ ആശാ വർക്കർ കൃഷ്ണവേണിയെ ആക്രമിച്ച കേസിൽ പ്രദേശ വാസികളായ അഞ്ച് യുവാക്കളെ ബാംഗ്ലൂർ പോലീസ് അറസ്റ്റു ചെയ്തു. മുസ്തഫ ബിൻ മുഹമ്മദ് സാദിഖ് (25), സുഹേൽ ബാഷ ബിൻ ബാഷ (30), അൻവർ ജബ്ബാർ (35), സർഫാരാജ് ജബ്ബാർ (38), സഗീർ ഷെരീഫ് ഇഖ്ബാൽ (40) എന്നിവരാണ് പോലീസ് പിടിയിലായത്. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലാതെ എല്ലാവരു ടെയും വിവരങ്ങൾ ശേഖരിച്ചു വരികയായിരുന്ന കൃഷ്ണവേണി അടങ്ങുന്ന സംഘത്തെ സാദിഖ് ചോദ്യം ചെയ്യുകയും തുടർന്ന് മറ്റുള്ളവരും അത് അനുകൂലിച്ച് പ്രതികരിക്കുകയുമായിരുന്നു എന്ന് ഈസ്റ്റ് ബാംഗ്ലൂർ ഡെപ്യൂട്ടി കമ്മീഷണർ എസ്.ഡി. ശരണപ്പ അറിയിച്ചു. അതേ സമയം ആശ വർക്കർക്കെതിരെ ശാരീരിക ഉപദ്രവങ്ങൾ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.