ഐക്യദീപം തെളിയിച്ച് രാജ്യം
ന്യൂഡൽഹി: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പൂർണ പിന്തുണയുമായി രാജ്യം മുഴുവൻ ഒൻപതു മണിക്ക് ഐക്യദീപം തെളിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടുക എന്നതാണ് ഐക്യദീപത്തിലൂടെ രാജ്യം ലക്ഷ്യമാക്കുന്നത്. ജാതി – മത ബേധമന്യേ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വൻ പിന്തുണയാണ് ദീപം തെളിയിക്കലിനുണ്ടായത്. എന്നാൽ അതേ സമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചില ഇടങ്ങളിൽ പടക്കം പെട്ടിക്കുക കൂടി ചെയ്തു. ലോക്ക് ഡൗണിന്റെ അനന്തരഫലമായി പരിസ്ഥിതി മലിനീകരണം വൻ തോതിൽ കുറഞ്ഞിരുന്നു എന്നത് പ്രതീക്ഷാ വഹമായിരുന്നു. എന്നാൽ പടക്കം പൊട്ടിക്കുക വഴി വായു മലിനീകരണത്തിന്റെ തോത് വീണ്ടും ഉയർന്നേക്കുമെന്ന ആശങ്കയും ഉയരുന്നു.
ഏപ്രിൽ 3 വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രിൽ 5 നു രാത്രി 9 മുതൽ ഒൻപത് മിനിറ്റ് വരെ മൺ വിളക്കുകൾ, മെഴുകുതിരികൾ, ടോർച്ചുകൾ, മൊബൈൽ ഫ്ലാഷ്ലൈറ്റുകൾ എന്നിവ കത്തിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് മൂലമുണ്ടായ ഇരുട്ടിനെ വെല്ലുവിളിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതീകാത്മകമായ വിളക്ക് കൊളുത്തലിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.