Follow the News Bengaluru channel on WhatsApp

ലോക്ക്ഡൗൺ : 316 വടക്കൻ കർണാടക കുടിയേറ്റക്കാരെ ഹോസ്റ്റലിലേക്ക് മാറ്റി

ബെംഗളുരു : ലോക്ക്ഡൗൺ മൂലം ബെംഗളുരുവില്‍ കുടുങ്ങിയ റായ്ചൂർ, യാദ്‌ഗീർ എന്നീ വടക്കന്‍ കര്‍ണാടക ജില്ലകളിൽ നിന്നുള്ള കുടിയേറ്റക്കാരും അസംഘടിത തൊഴിലാളികളുമായ 316 പേരെ ശനിയാഴ്ച രാത്രി തുംകൂരിലെ എസ്‌ സി എസ് ടി ഹോസ്റ്റലിലേക്ക് മാറ്റി പാർപ്പിച്ചു. രണ്ട് ബ്ലോക്കുകളുള്ള ഹോസ്റ്റലിൽ പരമാവധി 200 പേര്‍ക്കുമാത്രമേ താമസിക്കാൻ കഴിയും. എന്നാല്‍ മുപ്പതോളം കുട്ടികളും നൂറു സ്ത്രീകളും ഉൾപ്പെടെ ഇപ്പോള്‍ 316 പേരെയാണ്  ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ ഹോസ്റ്റൽ സന്ദർശിച്ച ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍  വാക്കേറ്റമുണ്ടായി. തൊഴിലാളികള്‍ തങ്ങള്‍ക്കു നാട്ടിലേക്ക് പോകാൻ അനുമതി നൽകണമെന്ന് ഉദ്യോഗസ്ഥരോട്  നിർബന്ധം പിടിച്ച തൊഴിലാളികള്‍  തങ്ങളെ ഇവിടേക്ക് മാറ്റുന്നതിനുപകരം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള സൗകര്യം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു.

തൊഴിലാളികളെ താല്‍കാലികമായി പുനരധിവസിപ്പിച്ച തുംകൂരിലെ എസ്‌ സി എസ് ടി ഹോസ്റ്റലിലെ പരിമിതമായ സൗകര്യം കൊറോണ വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്നു തൊഴിലാളികൾ ആശങ്കപ്പെടുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.