നിസ്സാമുദ്ധീൻ – തബ്‌ലീഗ് : വീണ്ടും വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
ബെംഗളൂരു: തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത ഇസ്ലാം മത വിശ്വസികൾക്കെതിരെ വിവാദ പരാമർശവുമായി കർണാടക ബിജെപി എംഎൽഎ രേണുകാചാര്യ.
ചിലർ മനഃപൂർവം കോവിഡ്-19 വിവര ശേഖരണവുമായി സഹകരിക്കുന്നില്ലെന്നും പരിശോധനകൾക്ക് തയ്യാറാകുന്നില്ലെന്നും, അത്തരത്തിലുള്ളവരെ വെടി വച്ച് കൊല്ലുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
ചിലരുടെ നിസ്സഹകരണം കാരണം ഇസ്ലാം സമൂഹത്തെ മുഴുവൻ കുറ്റപ്പെടുത്താനാകില്ലെന്നും ചിലർ മരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ കൊല്ലാൻ കൂടി ആഗ്രഹിക്കുന്ന തീവ്രവാദികളെ പോലെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമാഅത്ത് സമ്മേളനത്തിനു ശേഷം വിശ്വാസികൾ സ്വയം ക്വാറന്റിനിൽ പോയിരുന്നുവെങ്കിൽ രാജ്യത്ത് സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാവില്ലായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനു മുൻപ് മറ്റൊരു ബിജെപി എംപിയും തബ്‌ലീഗ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.