രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി
ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക് ഡൌണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രിമാരുമായി ചേർന്ന വീഡിയോ കോണ്ഫറൻസിനു ശേഷം പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 24 ന് ആരംഭിച്ച ലോക്ക് ഡൗൺ ഈ മാസം 14 ന് അവസാനിക്കേണ്ടതായിരുന്നു.
സമയോചിതമായ ഇടപെടലിലൂടെ മറ്റ് പല വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഒരു പരിധി വരെ കൊറോണയെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനകരം തന്നെയാണ്. ലോക്ക് ഡൌണ്‍ നേരത്തെ തുടങ്ങിയത് കൊണ്ട് സമൂഹ വ്യാപനമെന്ന അതിദുർഘടമായ അവസ്ഥ പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞു.
ഈ ഒരു ഘട്ടത്തിൽ ലോക്ക് ഡൗണ് പിൻവലിച്ചാൽ ഇന്ന് വരെയുള്ള ശ്രമങ്ങൾ വിഫലമാകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും അംഗീകരിച്ചപ്പോൾ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ മാത്രമാണ് എതിരഭിപ്രായം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് മുമ്പേ പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ലോക്ക് ഡൗണ് ഈ മാസം അവസാനം വരെ തുടരുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.