കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത് യെദിയൂരപ്പ ; ലോക്ക് ഡൗണ്‍ മേയ് 3 വരെ
ബെംഗളൂരു: ഏപ്രിൽ 25 നു ആരംഭിച്ച ദേശിയ ലോക്ക് ഡൗണ്‍ ഏപ്രിൽ 14 നു അർദ്ധരാത്രി അവസാനിക്കാനിരിക്കെ ലോക്ക് ഡൗണ്‍ മേയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഈ തീരുമാനം തന്റെ സർക്കാർ സ്വാഗതം ചെയ്യുന്നതായി കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ മാധ്യമങ്ങളെ അറിയിച്ചു. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഏപ്രിൽ 20 വരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അതിനു ശേഷം സംസ്ഥാന സർക്കാർ സ്ഥിതിഗതികൾക്കനുസരിച്ച്തീ രുമാനങ്ങളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മരുന്നുകൾക്കും ആവശ്യ വസ്തുക്കൾക്കും ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്യ സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു പോകാൻ ശ്രമിക്കരുതെന്നും ഇപ്പോൾ ഉള്ള ഇടങ്ങളിൽ തന്നെ തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Hot News
കൊറോണ വൈറസിനെതിരെ പോരാടാൻ പ്രധാനമന്ത്രി തന്റെ ജനങ്ങളുടെ മുൻപിൽ 7 നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. പ്രായമായവരെ സംരക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുക, ദരിദ്രരെ സഹായിക്കുക എന്നിങ്ങനെ മോദി മുന്നോട്ടു വച്ച ഏഴ് നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.