കോവിഡ് സാമ്പിളുകൾ ശേഖരിക്കാൻ ഇനി മൊബൈൽ കോവിഡ് ടെസ്റ്റിങ് ബൂത്ത്
ബെംഗളൂരു : കോവിഡ് സാമ്പിളുകൾ ശേഖരിക്കാൻ മൊബൈൽ കോവിഡ് ടെസ്റ്റിങ് ബൂത്ത് സജ്ജമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്. ടെലിഫോണ്‍ ബൂത്തിനു സമാനമായി ടെസ്റ്റിങ് ബൂത്തിനു മുന്നിൽ നിൽക്കുന്ന വ്യക്തിയിൽ നിന്നും സമ്പർക്കത്തിലേർപ്പെടാതെ തന്നെ സാമ്പിളുകൾ ശേഖരിക്കാൻ കഴിയുന്നു എന്നതാണ് ടെസ്റ്റിംഗ് ബൂത്തുകളുടെ സവിശേഷത. ആരോഗ്യ പ്രവർത്തര്‍ക്കു സാധാരണ സാമ്പിളുകള്‍ ശേഖരിക്കുമ്പോഴുള്ളതിനേക്കാള്‍ സുരക്ഷ കോവിഡ് ടെസ്റ്റിങ് ബൂത്ത് വഴി ശേഖരിക്കുമ്പോള്‍ ലഭിക്കും. സാമ്പിളുകൾ അടുത്തുള്ള ലാബുകളിലേക്ക് അയച്ചാണ് പരിശോധനാഫലം അറിയുന്നത്.
മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് മൊബൈൽ കോവിഡ് ടെസ്റ്റിങ് ബൂത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ് കമ്പനി ആണ് മൊബൈൽ ബൂത്തിന്റെ പിന്നണി പ്രവർത്തകർ. കോവിഡ് – 19 ടെസ്റ്റിന് വേണ്ട സാമ്പിളുകൾ നൽകാൻ ജനങ്ങൾക്ക് ഇനി മുതല്‍ ആശുപത്രികളെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയില്ലെന്നും എല്ലാ വാർഡുകളിലും ഇത്തരം യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഓട്ടോ റിക്ഷയിൽ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ബൂത്തിന്റെ വരവോട് കൂടി കാര്യങ്ങൾ കൂടുതൽ സുഗമവും വേഗത്തിലും ആവുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.