Follow the News Bengaluru channel on WhatsApp

തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി തൊഴിൽ വകുപ്പിൻ്റെ ഹെൽപ്പ് ലൈൻ

ബെംഗളൂരു : ലോക് ഡൗണിനെ തുടർന്ന് തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും നടപടികൾ കൈകൊള്ളാനുമായി കർണാടക സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ ഹെൽപ്പ് ലൈൻ ആരംഭിച്ചു. ലോക് ഡൗണിൻ്റെ പേരിൽ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടരുതെന്നും ശമ്പളം വെട്ടി കുറക്കരുതുമെന്നുമുള്ള കേന്ദ്രത്തിൻ്റെ കർശ്ശന നിർദ്ദേശമുണ്ടെങ്കിലും ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിരവധി പേരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. ഇത്തരം സംഭവങ്ങളിൽ ഇടപെടാനും നടപടികൾ സ്വീകരിക്കാനുമാണ് ഹെൽപ്പ് ലൈൻ ആരംഭിക്കുന്നത്. ജോലിയിൽ നിന്നും പിരിച്ചു വിടുകയോ, ശമ്പളം വെട്ടി കുറക്കുകയോ ശമ്പളം നൽകാത്തതോ ആയ പ്രശ്നങ്ങൾ ഉണ്ടായാൽ തൊഴിൽ വകുപ്പിനെ അറിയിക്കാം. 8884 48 8067 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് പരാതി അറിയിക്കേണ്ടത്. ഇതേ നമ്പറിൽ ഉള്ള ടെലിഗ്രാം ആപ്പു വഴി പരാതിയും അയക്കാം

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.