Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ഒരു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 503 ആയി

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരിയായ ബെംഗളൂരു സ്വദേശിനി മരിച്ചു. ഈ മാസം 24 ന് ആണ് ഇവരെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 19 ആയി.

ഇന്നു പുതുതായി മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 503 ആയി. ദക്ഷിണ കന്നട ജില്ലയിലെ പാനമംഗളൂരുവിലെ 47 വയസ്സുള്ള യുവതി, കൽബുർഗിയിലെ 65 വയസ്സുള്ള സ്ത്രീ, 7 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

182 പേർക്ക് രോഗം ഭേദമായി. ഇതിൽ 8 പേർ ബെംഗളൂരുവിലാണ്. മൈസൂരുവിൽ 4 പേരും ബാഗൽ കോട്ടിൽ 4 പേരും, ബെൽഗാവിയിലും ബല്ലാരിയിലും രണ്ടു പേർ വീതവും രോഗമുക്തി നേടി. പുതിയ കണക്കുകൾ പ്രകരം ഏറ്റവും രോഗികളുള്ളത് ബെംഗളൂരുവിലാണ്. ബെംഗളൂരു അർബനിൽ 71 പേരും റൂറലിൽ 4 പേരുമടക്കം 75 പേരാണ് ബെംഗളൂരുവിൽ ഇപ്പോൾ രോഗബാധിതരായുള്ളത്. തൊട്ടുപിറകിൽ മൈസൂരുവാണ്. 51 രോഗികളാണ് ഇപ്പോൾ മൈസൂരുവിൽ ചികിത്സയിലുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.