ലോക്ക് ഡൗണിനെ തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കാൻ കേരള സർക്കാർ
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ചുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികൾ കുടുങ്ങി പോയിട്ടുണ്ട്. വിദ്യാർത്ഥികൾ, ബിസിനസ് ആവശ്യത്തിന് പോയവർ, ബന്ധുക്കളെ കാണാൻ പോയവർ എന്നിങ്ങനെ പലരുടേയും അവസ്ഥ വിഷമകരമാണ്. ഇത്തരത്തിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ തിരിച്ചു കൊണ്ടുവരാനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചു വരേണ്ടവർ നോർക്ക റൂട്ട്സ്സ് വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിന്റെ വിശദാംശങ്ങൾ നോർക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചു കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ആരോഗ്യ പരിശോധന, സുരക്ഷ എന്നിവ സംബന്ധിച്ച എല്ലാ മുൻകരുതലുകളും സ്വീകരിക്കും. ക്യാറൻ്റൈൻ നിർബന്ധമാക്കും. പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുമ്പോഴുള്ള എല്ലാ സുരക്ഷാ മുൻ കരുതലുകൾ ഇവരുടെ കാര്യത്തിലും ബാധകമാക്കും. ഘട്ടംഘട്ടമായാണ് ഇവരെ തിരിച്ചെത്തിക്കുക. ഏതൊക്കെ വഴികളിലൂടെയാകണം കൊണ്ടുവരേണ്ടത് എന്നതിനെക്കുറിച്ച് ക്രമീകരണമുണ്ടാക്കും. എല്ലാവരും ഇതുമായി പൂർണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
Hot News
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.