കോവിഡ് : ഇന്നു 24 പുതിയ കേസുകൾ, ഒരു മരണം
ബെംഗളൂരു : 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 589 ആയി. മാണ്ഡ്യയിലും ദാവൺഗരയിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എട്ടു പേർക്കാണ് മാണ്ഡ്യയിൽ കോ വിഡ് സ്ഥിരീകരിച്ചത്. ദാവൺഗരെ 6, ബെൽഗാവി 3, ദക്ഷിണ കന്നഡ, കൽബുർഗി എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് പുതിയ കോവിഡ് കേസുകള്‍.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ സ്വദേശിനിയായ 67കാരി മരണപ്പെട്ടു. കഴിഞ്ഞ മാസം 18 നാണ് ഇവരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 22 ആയി. ഇന്നു 22 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 251 ആയി. ബെംഗളൂരു അര്‍ബനില്‍ ഇന്നു എട്ടു കോവിഡ് രോഗികള്‍ രോഗമുക്തി നേടി,
ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ കൂടുതല്‍ പേരും മാണ്ഡ്യയിലാണ്. എട്ടുപേര്‍ക്കാണ് മാണ്ഡ്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5 പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമുണ്ട്.
പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ ഉള്ളത് ബെംഗളൂരു അര്‍ബനിലാണ്. 66 രോഗികളാണു ഇവിടെ ചികിത്സയില്‍ ഉള്ളത്.. ആകെ രോഗികള്‍ 141 ആയിരുന്നു. ഇതില്‍ 69 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 6 പേര്‍ മരണപ്പെട്ടു. ബെംഗളൂരു അര്‍ബന്‍ കഴിഞ്ഞാല്‍ പിന്നെ രോഗികള്‍ കൂടുതല്‍ ഉള്ളത് ബെല്‍ഗാവിയില്‍ ആണ്. 62 രോഗികള്‍ ബെല്‍ഗാവിയില്‍ ചികിത്സയിലുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.